2009, ജനുവരി 4, ഞായറാഴ്‌ച

വെളിപാട്





ഹിറ ഗുഹയില്‍ തനിച്ചിരുന്നു ലോകത്തേക്കുറിച്ചു ചിന്തിച്ച ഒരു മനുഷ്യന്‍ ആ ചിന്തകളുടെ ഒടുക്കം നബിയായി മാറുന്നത് ചരിത്രം കണ്ടു ...! പ്രവചകത്വത്തിനു മുന്‍പ് ഗുഹയിലിരുന്നു ആകുലപ്പെട്ട ആ മഹാ മനീഷിയുടെ ഹൃദയത്തെ മഥിച്ചിരിക്കാവുന്ന വികാരങ്ങളിലേക്കെത്തി നോക്കുവാനാണീ വിനീതന്‍റെ ശ്രമം ... !


ഹിറ തന്‍റെ ഉള്ളില്‍ തനിച്ചിരുന്നു,
എന്‍റെ ഉരുകും മനസ്സു തണുക്കാന്‍.
തെളിയും വെളിച്ചം കൊതിച്ചിരുന്നു,
പാരിനഴലാം തമസ്സൊന്നു മാറാന്‍.

എവിടെനിന്നാണെന്‍ തുടക്കമെന്നോ ,
എന്തിനു വേണ്ടി പിറന്നുവെന്നോ,
എന്തിന്നൊരായിരം നൊമ്പരം ചാലിച്ച-
പുഞ്ചിരി ചുണ്ടില്‍ പകര്‍ന്നുവെന്നോ.
അറിയില്ലെനിക്ക്‌ ഞാന്‍ ഇരുളില്‍ പരതുന്നു
അറിവിന്‍റെ തെളിനീരു വെട്ടം!

ഏറെനാള്‍ മുമ്പെ തുടങ്ങീ പ്രയാണവും
മുമ്പെ നടന്നവര്‍ മണ്ണീലലിഞ്ഞു തീര്‍ന്നെങ്ങോ മറഞ്ഞു പോയ് ;
ഇന്നലെ എങ്ങനോളി ച്ച്ചതെന്നോ ,
ഇന്നെന്തു വര്‍ണം പകരുമെന്നോ,
അറിയാതെ ..എന്നെഞ്ചിലാകുലതകളടയിരുന്നോരോ നിമിഷവും
ചോദ്യ ശരങ്ങളാല്‍ നോവ്‌ പടരുന്നു !

കറുകതന്‍ തുമ്പിലെ ഒരു തുള്ളി അമൃതിനെ -
മോത്തി ക്കുടിക്കുവാന്‍ ഇന്നും ഉണര്‍ന്നു വന്നര്‍ക്കന്‍
സന്ദ്യക്ക് ചെഞായമിട്ടുപോയീ വിണ്ണില്‍ -
ചിത്രം വരച്ചു കൊന്ടര്‍ക്കന്‍.
പകലിനെ പോതിയുന്നോരിരുളും ,
ഇരുള് തുളക്കുന്ന പകലും
ഇര തേടി പിന്നെയോ ഇരയായി ചുറ്റിലും
പടരും പ്രപഞ്ച താളങ്ങള്‍ ........

ഇവിടെയീ ഗുഹയില്‍ തനിച്ചിരുന്നു-
ഇന്നും തിരയുന്നു ഞാന്‍ ജീവതാളം .
അറിവിന്‍റെ മിന്നല്‍പ്പടരുകള്‍ കാട്ടുന്നൊ-
രമൃതായ ജീവന്‍റെ താളം.

ഹൃദയവും രാഗവും ഉഷ്മവുമുള്ളവര്‍
തന്‍ താളമെങ്ങോ മറന്നു .
ജീവന്‍ തുടിക്കാത്ത ശിലയില്‍ തിരയുന്നു
ജീവന്‍റെ അമൃതിനെപോലും .
കൃഷ്ണ ശിലകളില്‍ ദാരുവില്‍ മണ്ണിലും
സൃഷ്ടാവിനെപ്പടയ്ക്കുന്നു..
ശില്പത്തില്ലില്ലൊരാ ശില്പിതന്‍ കൈവിരല്‍
തുമ്പിന്‍റെയുള്ളിലെ താളം !

എന്‍റെ മനസ്സിലൊരായിരം രാഗങ്ങള്‍
ഒത്തുകൂടി കലമ്പുന്നു
എന്‍ പാതയെതെന്നറിയുവാനായി ഞാന്‍
എന്‍ ശില്പിയെത്തി‌രയുന്നു...

പിന്നെ ഒരര്‍ദധ സ്വപ്നത്തിന്‍റെ തേരിലോ ,
ഉണര്‍വിലോ,
കണ്ടു ഞാന്‍ ആമാഹാരൂപം'
എന്‍റെ ഏകാന്തതപ്പുറ്റതിനുള്ളിലേക്കൂര്‍നിറങ്ങുന്നു ..

വായിക്കുവാനാണു വന്നത് കല്പന
അറിയില്ലെനിക്കെന്നുപറയാനറച്ചില്ല,
അണച്ചു ചേര്‍ത്തു എന്‍റെ വാരികള്‍ ഞെരുങ്ങിത്തകരുമാര്‍ -
അഴിച്ചൂ വീണ്ടും ചൊല്ലി ..
വായിച്ചു തുടങ്ങുക .....
സൃഷ്‌ടിച്ച നിന്‍ നാഥന്‍റെ നാമത്തില്‍ മനുജനെ -
സൃഷ്ട്വിച്ചതവനല്ലോ ഒട്ടുന്ന സൂഷ്മാണുവാല്‍...

വായിക്ക നിന്‍ നാഥന്‍ ഏറ്റമത്യുദാരന്‍,
പേനയാല്‍ പഠിപ്പിച്ചു ,മനുജനെ പഠിപ്പിച്ചു-
അറിയാ വഴികളെ ,അറിവിന്‍ വഴികളെ ........

തമസ്സാം ധിക്കാരത്തില്‍ പിഴിച്ചു മനുജന്‍റെ പാതകള്‍
തിമിര്‍ത്തു മതിയാവോളം ഞാന്‍ എന്നഭാവതിന്മേല്‍ .....

ഇരുട്ടിന്‍ തുരുത്തുകള്‍ അടര്ത്തിക്കളയുവാന്‍
ഇരുളിന്‍ ഗുഹയിലേക്കെത്തീയീ വെളിപാടുകള്‍ !
കൊളുത്തു ദീപം നിങ്ങള്‍ പകരും വെളിച്ചത്താല്‍
ഹൃദയത്തിന്‍ മാളത്തില്‍ തേനൊളി നിറയട്ടെ ............

2008, ഡിസംബർ 16, ചൊവ്വാഴ്ച

അവധിക്കാലം
















കാത്തു കാത്തെണ്ണീ ദിനങ്ങള്‍ കടന്നെത്തി ആമോധമോലുമവധി മാസം


നാളുകള്‍ ചിക്കിയെന്‍ മോള്കുറിച്ചിട്ടു വന്നെത്തുമെന്‍ താതനീദിവസം


ആഗ്രഹചെപ്പുകള്‍ ഉള്ളീലോതുക്കിക്കൊണ്ടേറെ നാള്‍ കാത്തു നാമങ്ങുമിങ്ങും


ആ ദിനം വന്നെത്തി നാടിന്‍റെ യുല്സവ താവളത്തില്‍ തന്നെ വന്നിറങ്ങി.




കാണട്ടെ കണ്ണ് നിറയെയെന്‍ മക്കളെ ,തായയെ എന്നാത്മ വല്ലിയെയും


കാണട്ടെയെന്‍ മണി വീടിന്‍റെ മുറ്റത്തു നട്ടൂ നനച്ചൊരു മുല്ലയെയും


മുല്ല യോടോട്ടി പ്പടര്‍ന്നു വളരുന്ന പേരറിയാത്തൊരു വല്ലിയെയും


നേത്രമിടറി പ്പതുക്കെ നടന്നു ഞാന്‍ എന്‍ നഷ്ട സ്വപ്ന ങ്ങളൊപിയൊപി.



മക്കള്‍ക്‌ കണ്ണ് വിടര്‍ന്നു കളിപ്പാട്ട മൊക്കെയെടുത്തവരോടിയെങ്ങോ


പിന്നെയെന്‍ പ്രേയസി തൂകിയോരാഹ്ലാദ തുള്ളി നീര്‍ മെല്ലെ തുടച്ചു നീകി


കാണുവനെത്തിയോര്‍ എന്‍പ്രിയ ബന്ധുക്കള്‍ ആശംസ ചൊല്ലി പ്പിരിഞ്ഞു മെല്ലെ


നേരുകളെന്തോ പിറുപിറുത്തെന്നുമ്മ യാഹ്ലാദപൂര്‍വം നടന്നു ചെമ്മേ.


കുഞ്ഞുമോള്‍ അക്ഷിയിലന്യത പേറിക്കൊണ്ടിത്തിരി ദൂരെയായ് നിന്നു നോക്കി


മെല്ലെയടുത്തവള്‍ രണ്ടുനാള്‍കുള്ളിലായ് ചോദ്യമായ് താതന്‍റെ വീടെവിടെ?


കപട്യമില്ലാത്തരുമതന്‍ ചൊല്ലിന്‍റെ മുന്നില്‍ ഞാനാകെ തളര്‍ന്നിരുന്നു


കണ്ണുകള്‍ മെല്ലെ നിറഞ്ഞു പഴിച്ചുഞാന്‍ഹാ വിധി ജീവിതം കയ്പുനീരോ.



ചന്ദമുള്ളാടയും തൂകും സുഗന്ദവും വിപ്രവാസത്തിന്‍റെ പൊയ് മുഖങ്ങള്‍


ആട തന്നുളിലായ് വേവും ഹൃദയത്തില്‍ ഗദ്ഗദമേറെയെന്നാരറിയാന്‍


നാളുകളോരോന്നു പാഞ്ഞു മറയുന്നു ജീവിതം താളമിട്ടാടിടുന്നു


ഗള്‍ഫിന്‍ തിളയ്ക്കുന്ന മണ്ണും അതിന്‍ ചുറ്റുവട്ടവും മെല്ലെ മറന്നു പോയി



മക്കളോടൊത്ത് പ്രിയതമയോടൊത്ത് കുളിരേകി ജീവിതം നീങ്ങി വീണ്‍ടും


കഥകള്‍ പറയുവനൂഴം പകുത്തെന്‍റെ മക്കളും കട്ടിലില്‍ ചേര്‍നുറങ്ങി


ആലേലോ പുല്ലേലോ പാടിയെന്‍ കുഞ്ഞുമോള്‍ ഖല്‍ബിന്നകത്തിരുന്നൂയലാടി


ആനന്ദ ബാഷ്പം പൊഴിച്ചൊരീ താതനും കുഞ്ഞിന്നിശലുകളേറ്റ് പാടീ.



ഹായെത്ര നല്ല ദിനങ്ങളവ യെത്രവേഗം കഴിഞ്ഞങ്ങ് തീര്‍ന്നു പോയീ


നല്ലതി നല്ലേലുമില്ലാ നിമിഷാര്‍ധമല്ലാത്തജീവിതമീക്ഷിധിയില്‍.



പോകേണ്ട നാളായി പോകാതിരിക്കുവാന്‍ ആഗ്രഹ മുണ്ടേലുമെന്തു ചെയ്യാന്‍


മനസ്സിന്‍ മുറിവുകള്‍ കില്ലായിടം സ്വപ്നമക്കങ്ങള്‍ക്കായിപ്പതിച്ചുനല്കി


കരളിന്‍ കഷണങ്ങളായ പൊന്‍ മക്കളെ വേറിട്ട്‌ പോരവേയെന്‍ ഹൃദയം


നീറിപ്പടര്‍ന്നു വെന്‍ മിഴികള്‍ നനഞ്ഞുവോ

മെല്ലെ ഞാന്‍ നിന്നൂ തിരിഞ്ഞു നോക്കി.



അഴലു നിറഞ്ഞ മുഖങ്ങളാണൊക്കെയും അക്ഷികള്‍ മെല്ലേ പറിച്ചെടുത്തു


ശിരസ്സാണ്‍ട് പാദമിടറി നടന്നു ഞാന്‍ മുന്നിലെ ക്യുവതില്‍ കണ്ണിയായി


ഒത്തു ചേര്‍നൊപ്പിയെടുത്തൊരു ചിത്ര മാണത്താണിയായിനി വര്‍ഷമൊന്ന്


ഓര്‍മതന്‍ ചെപ്പും നെടുവീര്‍പു മിത്തിരി കണ്ണീര്‍ കണങ്ങളും കൂട്ടിനുണ്ട് .






കറുക


മുറ്റത്തു കറുകക്കൊരായിരം കാതില്‍
മിന്നി തിളങ്ങുന്ന മുത്ത്‌ കമ്മല്‍
ചന്ദ്രിക പുഞ്ചിരി പാല്‍ പരത്തി
തുമഞ്ഞില്‍് ചാലിച്ചെടുത്ത കമ്മല്‍

രാവിന്‍ മറയില്‍ മുടി അഴിച്ച്
ദേഹം കഴുകി വിശുദ്ധയായി
ഈറനുടുതവള്‍ കൂമ്പി നില്‍കെ
അര്‍കന്‍ പതുക്കെ ഉണര്‍നുവന്നു

സുര്യനെ കണ്ടു മുഖം തിളങ്ങി
ആടതന്‍ ആഭ പരന്നുചുറ്റും
അര്‍കന്‍ അവളെ തന്‍ പാണി നീട്ടി
മെല്ലെ തഴുകി തലോടി നിന്നു


സുര്യന്‍ അവള്‍ക്ക് കരുത്ത്‌ നല്കി
ജീവിതം നെയ്യാന്‍ ഉറപ്പു നല്കി
മാരന്റ്റെ മാറില്‍ അണഞു നിന്ന്
ഭൂമിക്കു പച്ച വിരിച്ചു നല്കി

മുറ്റി തഴച്ചു വളര്‍ന്നു മെല്ലെ
കൈകള്‍ വിടര്‍ത്തി പരന്നു പുല്ല്
തന്‍ മേനി മക്കള്‍ക്‌ നേദിച്ചിടാന്‍
ജീവന്‍റെ ആദ്യത്തെ അന്നമാകാന്‍

തൃണമാണ് കേവലം എങ്കിലെന്ത്
നീയല്ലോ അന്നം വിളമ്പും അമ്മ
വെട്ടവും വെള്ളവും ചേര്‍ത്ത് നിന്‍റ്റെ
ഇലതന്‍ അടുപ്പിലോ കഞ്ഞി വയ്പ്പ്

മണ്ണിന്‍റെ ഉണ്ണി കിടാങ്ങളൊക്കെ
നിന്‍ പട്ടു മെത്തമേല്‍ ആര്‍ത്തിടുന്നു
കെട്ട് നീ പോയാലതും മഹത്വം
മകള്‍ക്ക് വളമായി നിന്‍റെ ദേഹം

കറുകക്ക് സമമേലും ആയി എങ്കില്‍
മറ്റുള്ളവര്‍കായ് പടര്‍ന്നു എങ്കില്‍
ലോകത്തിനന്നമായ്മാറി എങ്കില്‍
ഇങ്ങനെ എന്തെല്ലാം ആഗ്രഹങ്ങള്‍